Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : George Kurian

ഇന്ത്യ-യുഎസ് വ്യാപാര കരാർ കേരളത്തിന് നേട്ടമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വാണിജ്യ കരാർ കേരളത്തിന് വളരെയധികം പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. റബർ, നാളീകേരം, കൊപ്ര, വെളിച്ചെണ്ണ, തേയില, സുഗന്ധദ്രവ്യങ്ങൾ, കാപ്പി, കപ്പ, അടയ്ക്ക, കശുവണ്ടി, കൈതച്ചക്ക, പപ്പായ, കൊക്കോ, ബേക്കറി സാധങ്ങൾ മുതലായവയുടെ താരിഫ് അമേരിക്ക പൂജ്യമാക്കിയത് കേരളത്തിലെ കർഷകർക്ക് നേട്ടമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

മത്സ്യ ഉത്പ്പന്നങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ, ഗ്ലൗസ് മുതലായവയുടെ തീരുവാ 18 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും കൈത്തറി രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ ഉൽപാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നത് ക്ഷീര കർഷകർക്ക് പ്രയോജനപ്രദമാണ്. രോഗനിർണ്ണയത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളും സർജിക്കൽ റോബോട്ടുകളും കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നത് ആരോഗ്യരംഗത്ത് പ്രയോജനപ്പെടുമെന്നും ജോർജ് കുര്യൻ അവകാശപ്പെട്ടു.

Kerala

ദേശീയ വിദ്യാഭ്യാസ നയം; കരിക്കുലം തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരെന്ന് ജോർജ് കുര്യൻ.

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിലെ കരിക്കുലം തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.

നിർദേശങ്ങൾ കേന്ദ്രം നൽകും. കരിക്കുലം തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വേഗത്തിൽ ദേശീയ നയം നടപ്പിലാക്കി. വൈസ് ചാൻസിലർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഒപ്പു വെച്ചതോടെ പിഎം ശ്രീയിലെ തടസങ്ങൾ നീങ്ങിയെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

നേരത്തെ. പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെയും സിപിഐയെയും വിമർശിച്ച് ജോർജ് കുര്യൻ രംഗത്തെത്തിയിരുന്നു.

വിഷയത്തിൽ സിപിഎമ്മും സിപിഐയും ഒത്തു കളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എത്രയൊക്കെ ശ്രമിച്ചാലും അയ്യപ്പൻ വിടില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.

District News

മത്സ്യബന്ധന ദൂരപരിധി ഉയർത്തൽ പരിഗണനയിൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വൈപ്പിൻ: മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കരയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം കടലിലെ മത്സ്യബന്ധന ദൂരപരിധി പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കേന്ദ്രസർക്കാരിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഞാറക്കലിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യമേഖലയിൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിട്ടുള്ള വികസന പദ്ധതികൾ യാഥാർഥ്യമാകണമെങ്കിൽ താഴെത്തലത്തിലുള്ളവർ വരെ പദ്ധതികളിൽ പങ്കാളികളാകണം. ഇതിനായി മത്സ്യമേഖലയിലെ കർമപരിപാടികളെല്ലാം ഇനി അവരെകൂടി ഉൾപ്പെടുത്തിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

മത്സ്യമേഖലയിലുള്ളവർക്കുള്ള കിസാൻ കാർഡ് ട്രാൻസ്പോണ്ടറുകൾ തുടങ്ങിയവയുടെ വിതരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

Kerala

രാജ്ഭവനിലെ കാര്യങ്ങൾ ഗവർണറാണ് തീരുമാനിക്കേണ്ടത്: ജോർജ് കുര്യൻ

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രാജ്ഭവനിൽ എന്ത് വേണമെന്ന് ഗവർണറും ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്ത് വേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു.

ഭാരതാംബ ആരാണെന്ന് സൈനികരോട് ചോദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്‌കരിച്ചത്.

ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

Latest News

Up